Sunday 12 May 2013

ചെമ്പന്‍ നത്ത്

പ്രമാണം:Barred Jungle Owlet-1.jpg
ഇന്ത്യയിലേയും ശ്രീലങ്കയിലേയും വരണ്ട പ്രദേശങ്ങളില്‍  കാണാനാവുന്ന മൂങ്ങകളില്‍ ഒന്നാണ് ചെമ്പന്‍ നത്ത് (ശാസ്ത്രീയനാമം: Glaucidium radiatum), ഒറ്റയ്ക്കോ ഇണയോടൊപ്പമോ ചെറിയ സംഘങ്ങളായോ സാധാരണ കാണാവുന്നതാണ്. രാവിലെയും വൈകുന്നേരവും ശബ്ദം പ്രത്യേകം തിരിച്ചറിയാനാവുന്നതാണ്. പശ്ചിമഘട്ടത്തില്‍  ഇവയുടെ ഒരു ഉപജാതിയേയും കാണാവുന്നതാണ്. കേരളത്തില്‍  സാധാരണ കാണപ്പെടുന്നത് ഉപജാതി ആണ് (ശാസ്ത്രീയനാമം: Glaucidium radiatum malabaricum). സാധാരണ നത്ത് എന്ന വിളിപ്പേരുള്ള ചെറിയ മൂങ്ങകളില്‍  പെടുന്ന, ഇവയ്ക്ക് വൃത്താകാരത്തിലുള്ള തലയാവും ഉണ്ടാവുക. ശരീരത്തില്‍  നിന്ന് മുഖം, ചില മറ്റിനം മൂങ്ങകളെ പോലെ വേറിട്ട് നില്‍ ക്കില്ല. ചിറകുകള്‍ തവിട്ട് നിറമുള്ളതും വാലില്‍  വെളുത്ത കുറികളുള്ളവയും ആയിരിക്കും. ഇന്ത്യയിലേയും ശ്രീലങ്കയിലേയും സമതലങ്ങളില്‍  കാണുന്നവയെ ആണ് പ്രധാന ജാതിയായി കണക്കാക്കുന്നത്. പശ്ചിമഘട്ടത്തില്‍  മലബാറിക്കം എന്ന ഉപജാതി കൂടി നിലവിലുണ്ട്. ഇവയെ ഒരു പൂര്‍ണ്ണജാതിയായി കണക്കാക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. ഉപരിഭാഗത്തെ തൂവലുകള്‍ കടും തവിട്ടു നിറത്തില്‍  വെള്ളക്കുറികള്‍ ഉള്ളവയായിരിക്കും. ചിറകുകളില്‍ ചാരനിറത്തിലും വെള്ളനിറത്തിലുമുള്ള ഭാഗങ്ങള്‍ കാണാനാകും. അടിഭാഗം ഗോതമ്പുനിറത്തിലോ ഇളം ചാരനിറത്തിലോ കറുപ്പു പുള്ളികള്‍ ഉള്ളവയായിരിക്കും. പുരികങ്ങള്‍ മഞ്ഞനിറത്തിലും, ചുണ്ടും കാലും പച്ചകലര്‍ന്ന കറുപ്പുനിറത്തിലും, കാല്‍നഖങ്ങള്‍ കറുപ്പുനിറത്തിലുമായിരിക്കും.
പ്രമാണം:Jungle Owlet Couple.jpg
പ്രഭാതത്തിലും വൈകിട്ടുമാണ് ഈ നത്ത് പ്രധാനമായും സക്രിയമാകുന്നതെങ്കിലും പകല്‍  നേരങ്ങളിലും പറക്കുന്നതും ചിലയ്ക്കുന്നതും കണ്ടെത്തിയിട്ടുണ്ട്. ശബ്ദം പ്രത്യേകിച്ച് തിരിച്ചറിയാന്‍ കഴിയുന്നതാണ്. ഖുഹ്....ഖുഹ്...ഖുഹ്..ഖുഹ്.ഖുഹ്' എന്ന മട്ടിലുള്ള ചിലയ്ക്കല്‍  അവസാനമാകുമ്പൊഴേക്ക് ഉയര്‍ന്ന ശബ്ദത്തിലായി പെട്ടന്ന് അവസാനിക്കുകയാണുണ്ടാവുക. പകല്‍ സമയങ്ങളില്‍  ഇരട്ടവാലനും മറ്റും ഇവയെ അനുകരിക്കാറുണ്ട്. കുഞ്ഞുങ്ങള്‍ ചിലപ്പോള്‍ 'ടിക്' എന്ന രീതിയിലുള്ള ഒച്ച വെയ്ക്കാറുണ്ട്.

മരപ്പൊത്തുകളിലാണ് തണുപ്പിലും മറ്റും അഭയം പ്രാപിക്കുക, ചേക്കേറുന്നതിനു മുമ്പ് വൈദ്യുതിക്കമ്പികളിലോ മറ്റോ ഇരുന്ന് പ്രഭാതസൂര്യന്റെ വെയില്‍  കായുന്നത് കാണാറുണ്ട്. പകല്‍സമയത്ത് ഇലക്കുരുവികളെ വേട്ടയാടുന്നത് കണ്ടെത്തിയിട്ടുണ്ടെങ്കിലും, പ്രധാന ഇരതേടല്‍  സമയം സൂര്യോദയത്തിനു തൊട്ടുമുമ്പും, സൂര്യാസ്തമയത്തിനു തൊട്ടുശേഷവുമാണ്. പ്രാണികള്‍, ചെറിയ പക്ഷികള്‍, ഉരഗങ്ങള്‍, എലി വര്‍ഗ്ഗത്തില്‍  പെടുന്ന ജീവികള്‍ തുടങ്ങിയവയാണ് പ്രധാന ഭക്ഷണം.

ഇന്ത്യയില്‍  ഇണചേരല്‍  കാലം മാര്ച്ച് മുതല്‍  മെയ് വരെയാണ്. പൊള്ളയായ മരത്തില്‍  മൂന്നുമുതല്‍  അഞ്ച് മീറ്റര്‍ വരെ ഉയരത്തിലുള്ള പൊത്തുകളിലാണ് മുട്ടയിടുക. സാധാരണ നാല് (മലബാറിക്കത്തിനു മൂന്ന്) മുട്ടകളാണുണ്ടാവുക.

പുള്ളി നത്ത്

പ്രമാണം:Spotted Owlet (Athene brama)- Pair in Foreplay at Bharatpur I IMG 5472.jpg
ശരീരമാകെ തവുട്ടുകലര്‍ന്ന ചാരനിറത്തോടുകൂടിയ മൂങ്ങ വര്‍ഗ്ഗത്തില്‍പെട്ട ചെറിയ പക്ഷികളാണു് പുള്ളി നത്ത്.തല ,പുറം,ചിറകുകള്‍ ഇവയിലെല്ലാം നിറയെ വെള്ളപ്പുള്ളിക്കുത്തുകള്‍ കാണാം. അടിവശത്ത് ഇളംതവിട്ടുനിറത്തില്‍ പാടുകളും വെള്ളപുള്ളികളും കാണാം.തൊണ്ടയും പുരികവും വെള്ള.മഞ്ഞ കണ്ണുകള്‍. കമ്പി പീച്ചാന്‍ എന്നും ഇവ അറിയപ്പെടുന്നുണ്ടു്. വണ്ടുകളെയും പാറ്റകളെയും പറക്കുന്ന സമയത്ത് തുരത്തിപ്പിടിച്ചാണ് ഇവയുടെ ആഹാരം തേടുന്നത്.

പുള്ളുനത്ത്

പ്രമാണം:Brown Hawk Owl (Ninox scutulata) at Samsing, Duars, West Bengal W IMG 5932.jpg
പുള്ളി നത്തിനെക്കാള്‍ വലിപ്പം കൂടിയ ഇനമാണ് പുള്ളുനത്ത്. ശാസ്ത്രനാമം: നിനോക്സ് സ്കുറ്റുലേറ്റ (Ninox scutulata). തലയും മുഖവും ചാരം കലര്‍ന്ന തവിട്ടുനിറം.പുറവും ചിറകുകളും മാറിടവും കടുത്ത തവിട്ടു നിറം .മാറിനു താഴെയുള്ള ഭാഗം വെള്ള .ഈ ഭാഗത്ത് അനവധി പുള്ളികള്‍ കൊണ്ട് നിറഞ്ഞിരിക്കും.മഞ്ഞ കണ്ണുകള്‍. പറന്നു നടക്കുന്ന പ്രാണികളെ പറന്ന് നടന്ന് ഭക്ഷിക്കുന്നു എന്നത് ഇതിന്റെ പ്രത്യേകതയാണു. ജനുവരി മുതല്‍ മെയ് വരെയാണിതിന്റെ പ്രജനനകാലം.

വെള്ളിമൂങ്ങ


വെള്ളിമൂങ്ങയുടെ മുഖം ഹൃദയാകൃതിയിലായിരിക്കും, മുഖവും ശരീരത്തിന്റെ അടിഭാഗവും വെള്ളനിറത്തിലായിരിക്കും, തലയുടെ പിന്‍ഭാഗവും ചിറകുകളും ഇളംതവിട്ട് നിറവും. ചാരനിറത്തിലുള്ള പുള്ളികള്‍ ശരീരത്തില്‍ ധാരാളമായി ഉള്ള ഈ മൂങ്ങ സൗന്ദര്യമുള്ളവയെങ്കിലും ഇവയുടെ കരച്ചില്‍ മനുഷ്യന് വളരെ അരോചകമാണ്. 

ഇരപിടിത്തം 
നല്ല കാഴ്ചശക്തിയുള്ള ഈ ജീവികള്‍ക്ക് അസാമാന്യമായ കേഴ്‌വിശക്തിയുമുണ്ട്. ചെറിയശബ്ദം വരെ നന്നായി മനസ്സിലാക്കാനും അതിനനുസരിച്ച് പ്രവര്‍ത്തിക്കാനും ഇവക്ക് കഴിവുണ്ട്. ഇരയുടേ ശബ്ദം ചെവിയില്‍ പെട്ടാല്‍ തലതിരിച്ച് ഇരുചെവിയിലും ഒരേതീവ്രതയില്‍ ശബ്ദം വരുന്ന ദിശമനസ്സില്ലാക്കുകയും അങ്ങനെ ഇരയെ കണ്ടെത്തുകയും ഇരയെ പറന്നു വന്ന് കൊത്തിയെടുത്താണ് പിടിക്കുക. ചെറിയ ഇരകളെ ഒന്നായി വിഴുങ്ങുന്നു. രോമങ്ങള്‍ നഖങ്ങള്‍ മുതലായ ദഹിക്കാത്ത ഭാഗങ്ങള്‍ സാധാരണ ഛര്‍ദ്ദിച്ച് കളയുന്നതു കാണാം. ലോകത്ത് ഏറ്റവും കൂടുതല്‍ എലികളെ പിടിക്കുന്ന ജീവിയാണ് വെള്ളിമൂങ്ങ. ഓന്ത് മുതലായ മറ്റു ചെറിയ ജീവികളേയും വെള്ളിമൂങ്ങ ഭക്ഷണമാക്കാറുണ്ട്. 
കൂട്‌ 
 മരപ്പൊത്തുകള്‍, ഇരുളടഞ്ഞ മാളങ്ങള്‍, ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളിലെ ഇരുണ്ട മൂലകള്‍ മുതലായവ വാസസ്ഥലമാക്കാറുണ്ട്. തൂവലുകളും, ചവറുകളും നിരത്തിവെച്ച് കൂടുണ്ടാക്കുന്നു.

മൂങ്ങ


200-ലധികം സ്പീഷുസുകള്‍ അടങ്ങുന്ന ഒരു ഇരപിടിയന്‍ പക്ഷിവര്‍ഗ്ഗമാണ് മൂങ്ങ. മിക്കവയും ഏകാന്ത ജീവിതം നയിക്കുന്നവയും പകല്‍ വിശ്രമിച്ച് രാത്രി ഇരപിടിക്കുന്നവയുമാണ്. മൂങ്ങകള്‍ സാധാരണയായി ചെറിയ സസ്തനികള്‍, പ്രാണികള്‍, മറ്റ് പക്ഷികള്‍ എന്നിവയെയാണ് വേട്ടയാടാറ്. മത്സ്യങ്ങളെ പിടിക്കുന്നതില്‍ മാത്രം പ്രഗല്‍ഭരായ മൂങ്ങകളുമുണ്ട്. അന്റാര്‍ട്ടിക്കയും ഗ്രീല്‍ലാന്റിന്റെ മിക്കഭാഗങ്ങളും ചില വിദൂര ദ്വീപുകളും ഒഴിച്ച് മറ്റെല്ലാ പ്രദേശങ്ങളിലും ഇവ കാണപ്പെടുന്നു. ജീവിച്ചിരിക്കുന്ന മൂങ്ങകളെ സ്ട്രിജിഡെ, ടൈറ്റോനിഡെ എന്നിങ്ങനെ രണ്ട് കുടുംബങ്ങളായി വിഭാഗീകരിച്ചിരിക്കുന്നു. 

എല്ലാ മൂങ്ങകള്‍ക്കും പരന്ന മുഖംവും ചെറിയ കൊക്കുക്കളും ആണ് സാധാരണയായി കാണുന്നത്. ഇവക്കു  കഴുത്തില്‍ 14 ഗ്രൈവ കശേരുക്കളാണുള്ളത് , ഇത് ഇവക്കു കഴുത്ത് 270 ° വരെ തിരിക്കാന്‍ സഹായിക്കുന്നു.

കാക്ക മീന്‍കൊത്തി, വലിയ മീന്‍കൊത്തി

പ്രമാണം:StorkbilledKF.jpg
പ്രാവിനോളം വലിപ്പമുള്ള മീന്‍കൊത്തിയാണ്‌ 'കാക്കമീന്‍കൊത്തി. ഇംഗ്ലീഷ്: Stork billed Kingfisher ശാസ്ത്രീയനാമം: Pelagopsis capensis. കേരളത്തിലെ മീന്‍കൊത്തികളില്‍ ഏറ്റവും വലിപ്പമുള്ളത് ഇതിനാണ്‌. ജലാശയങ്ങള്‍ക്ക് അരികിലെ മരങ്ങളിലിരുന്ന് നിരീക്ഷിച്ച് വെള്ളത്തിലേക്ക് ചെരിഞ്ഞ് പറന്നാണ്‌ ഇര പിടിക്കുന്നത്.  15 ഇഞ്ച് (38 സെ.മീ.) വലിപ്പമുള്ള ഇതിന്റെ വലിപ്പം മൂലമാണ്‌ കാക്കമീന്‍ കൊത്തി എന്ന പേര്‍ വന്നത്.

ഇന്ത്യ, സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളില്‍ കാണപ്പെടുന്നു. ദക്ഷിണ പൂര്‍വ്വേഷ്യ മുതല്‍ സുലാവേസി വരെ ഇതിന്റെ ആവാസ കേന്ദ്രങ്ങള്‍ ആണ്. ഇന്ത്യയിലാണ്‌ ഇത് കൂടുതലും കാണപ്പെടുന്നത്. സാധാരണയായി മനുഷ്യരുടെ ദൃഷ്ടിയില്‍പ്പെടാതെ മറഞ്ഞിരിക്കുന്നതിനാല്‍ കാട്ടുപക്ഷിയാണ്‌ ഇത് എന്ന് പൊതുവെ ധാരണയുണ്ടെങ്കിലും നാട്ടിന്‍ പ്രദേശങ്ങളില്‍ കാണപ്പെടുന്ന പക്ഷിയാണിത്. നാണം കുണുങ്ങിയും മറ്റു മീന്‍കൊത്തികളെ അപേക്ഷിച്ച് ഒച്ചവെക്കുന്നത് കുറവുമായതിനാല്‍ ഈ പക്ഷിയെ കണ്ടെത്തുക ബുദ്ധിമുട്ടായതിനാലായിരിക്കണം ഈ ധാരണ പരന്നത്. എന്നാല്‍കേരളത്തിലേയും മറ്റുമുള്ള വലിയ ജലാശയങ്ങള്‍ക്കരികിലും പാടങ്ങളിലും ഈ പക്ഷിയെ ധാരാളം കാണാന്‍ സാധിക്കും.

Friday 3 May 2013

കാട്ടുപനങ്കാക്ക

പ്രമാണം:Dollarbird Samcem Dec02.JPG
കാട്ടുപനങ്കാക്ക യുടെ ശാസ്ത്രീയ നാമം Eurystomus orientalis എന്നാണ്. ഇംഗ്ലീഷില് Oriental Dollarbird എന്നും Dollar Roller എന്നും വിളിക്കും. ചിറകില്‍ നാണയം പോലുള്ള നീല നിറത്തിലുള്ള അടയാളം ഉള്ളതുകൊണ്ടാണ് ഈ പേര്. കിഴക്കന്‍ ഏഷ്യയിലും വടക്കേ ആസ്ത്രേലിയ മുതല്‍ ജപ്പാന്‍ വരേയും കാണപ്പെടുന്നു. മിക്കപ്പോഴും ഒറ്റയ്ക്കാണ് കാണപ്പെടുക. 

30 സെ.മീറ്റര്‍ നീളമുണ്ട്. പ്രായമെത്താത്ത പക്ഷികള്‍ക്ക് കൊക്കില്‍ കടുത്ത നിറമാണ്. പ്രായമാവുംതോറും കൂടുതല്‍ ഓറഞ്ചുനിറമാവും. പ്രാണികളാണ് ഭക്ഷണം. പറക്കുന്നതിനിടയിലാണ്. ഇര പിടുത്തം. ഉയരമുള്ള മരങ്ങളുടെ ഒഴിഞ്ഞകൊമ്പിലിരുന്ന് അവിടെന്ന് പറന്ന് ഇര പിടിക്കും. അല്പ സമയത്തിനുള്ളില്‍ അവിടെ തന്നെ തിരിച്ചെത്തും.

പനങ്കാക്ക

പ്രമാണം:Indian Roller I2m IMG 9934.jpg
വയലുകളും പറമ്പുകളും ചരല്‍പ്രദേശങ്ങളുമുള്‍പ്പെടുന്ന പ്രദേശങ്ങളില്‍ കാണപ്പെടുന്ന പക്ഷിയാണ് പനങ്കാക്ക (Indian Roller).ഇവയ്ക്കു ഏകദേശം മാടപ്രാവിന്റെ വലിപ്പമുണ്ട്. ഇവയുടെ ദേഹം തടിച്ചതും, തല വലിപ്പമുള്ളതും, വാല്‍ ചെറുതുമാണ്. പനങ്കാക്കയുടെ തല, കഴുത്ത്, ശരീരത്തിന്റെ മുകള്‍ഭാഗം എന്നിവയ്ക്ക് തവിട്ട് നിറമാണ്. ചിറകുകളും ശരീരത്തിന്റെ അടിഭാഗവും ഇളം നീലനിറത്തിലാണ് കാണപ്പെടുന്നത്. പറക്കുന്ന സമയത്ത് ചിറകുകള്‍ കൂടുതല്‍ ഭംഗിയുള്ളതായി തോന്നും.

സാധാരണയഅയി ഈ പക്ഷികളെ തെങ്ങ്, പന, തുടങ്ങിയ വൃക്ഷങ്ങളുടെ മുകളിലായി കണ്ടു വരാറുണ്ട്. ടെലിഫോണ്‍ കമ്പിത്തൂണുകള്‍, വൈദ്യുതകമ്പികള്‍, എന്നിവടങ്ങളിലും ഇവയെ കാണാം. പനങ്കാക്ക വളരെ ശ്രദ്ധയുള്ള പക്ഷിയാണ്. ഏതെങ്കിലും ഒരു ചെറിയ ജീവി ശ്രദ്ധയില്‍പ്പെട്ടാല്‍ മതി സാവധാനം താഴേക്ക് പറന്നു തുടങ്ങും. വലിയ ഇരയാണ് കിട്ടുന്നതെങ്കില്‍ കല്ലിലോ മരത്തിലോ അടിച്ച് കൊന്നതിനു ശേഷമാണ് ഭക്ഷിക്കുക.  കര്‍ണ്ണാടക, ബിഹാര്‍, ഒറീസ്സ, ആന്ധ്രാപ്രദേശ്‌ എന്നിവടങളിലെ സംസ്ഥാനപക്ഷി കൂടിയാണ് പനങ്കാക്ക.

ഉപ്പൂപ്പന്‍


കേരളത്തില്‍ കാണാവുന്ന ഒരു പക്ഷിയാണ് ഉപ്പൂപ്പന്‍ (ശാസ്ത്രീയനാമം: Upupa epops). ആഫ്രിക്കയിലും ഏഷ്യയിലും യൂറോപ്പിലും നിരവധി ഉപജാതികളായി കണ്ടുവരുന്ന ഈ പക്ഷി ഇസ്രയേലിന്റെ ദേശീയപക്ഷിയുമാണ്. മലയാളമടക്കം ഒട്ടുമിക്ക ഭാഷകളിലും ഈ പക്ഷിയുടെ പേര് ഇവ സൃഷ്ടിക്കുന്ന ശബ്ദത്തില്‍ നിന്നും സൃഷ്ടിക്കപ്പെട്ടിട്ടുള്ളതാണ്. ശാസ്ത്രീയനാമവും അങ്ങനെ തന്നെ. ലോകത്തെമ്പാടുമായി ഒന്‍പത് ഉപജാതികളെയെങ്കിലും കാണപ്പെടുന്നു. ഉപജാതികള്‍ നിറത്തിന്റെ ഏറ്റക്കുറച്ചിലിനാലും വലിപ്പവ്യത്യാസത്താലുമാണ് വ്യത്യസ്തമായിരിക്കുന്നത്.

ആണ്‍പക്ഷിയും പെണ്‍പക്ഷിയും തമ്മില്‍ വ്യത്യാസമുണ്ടാകാറില്ല. തലയില്‍ മുന്നില്‍ നിന്ന് പിന്നിലോട്ട് വിശറി പോലുള്ള കിരീട തൂവലുകളാണ് പക്ഷിയുടെ പ്രധാന പ്രത്യേകത. കിരീടത്തൂവലുകള്‍ക്ക് തവിട്ട് കലര്‍ന്ന ഓറഞ്ച് നിറവും അഗ്രഭാഗത്ത് കറുത്തനിറവുമാണ് ഉണ്ടാവാറ്. 

ദക്ഷിണ ഇന്ത്യയ്ക്ക് പുറത്തുള്ള മിക്ക ഉപജാതികളിലും കിരീടത്തൂവലുകളില്‍ ഓറഞ്ച് നിറത്തിന്റേയും കറുത്ത നിറത്തിന്റേയും മദ്ധ്യത്തിലായി ഒരു വെളുത്ത പട്ട കൂടി കാണാവുന്നതാണ്. കേരളത്തില്‍ കണ്ടുവരുന്ന ഇനത്തിന് മറ്റ് ഉപജാതികളെ അപേക്ഷിച്ച് തീക്ഷ്ണമായ നിറമാണുള്ളത്. കിരീടത്തൂവലില്‍ തുടങ്ങി തലയും കഴുത്തും ശരീരത്തിന്റെ മുന്‍ഭാഗവും ഓറഞ്ച് കലര്‍ന്ന തവിട്ട് നിറത്തിലാണുണ്ടാവുക. ശരീരത്തിനടിഭാഗം കാലുകള്‍ക്ക് പിന്നിലേയ്ക്ക് വെളുപ്പുനിറത്തിലോ, തവിട്ട് കലര്‍ന്ന വെളുപ്പുനിറത്തിലോ ആണുണ്ടാവുക.

Wednesday 1 May 2013

നാട്ടുവേലിത്തത്ത


പ്രമാണം:Merops orientalis.jpgകേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ സാധാരണയായി കാണപ്പെടുന്ന ഒരിനം പക്ഷിയാണ് നാട്ടുവേലിത്തത്ത (ശാസ്ത്രീയ നാമം: Merops Orientalis). ചിലയിടങ്ങളില്‍ വാഴക്കിളിയെന്നും വിളിക്കുന്നു. 

വയലേലകള്‍, വാഴത്തോപ്പുകള്‍, തുറസായ സ്ഥലങ്ങള്‍, അധികം പൊക്കമില്ലാത്ത ചെടികളുള്ളിടം എന്നിവിടങ്ങളോട് ഇത്തരം വേലിത്തത്തകള്‍ക്ക് കൂടുതല്‍ പ്രതിപത്തിയുള്ളതായി തോന്നാം. ഇവിടങ്ങളിലെ അല്പം പൊക്കമുള്ള കുറ്റികള്‍, വേലികള്‍, വൈദ്യുതിക്കമ്പികള്‍ എന്നിവയില്‍ തീര്‍ച്ചയായും കണ്ടെത്താന്‍ കഴിയും. നാട്ടുവേലിത്തത്തയെന്ന പേരുതന്നെ അവയുടെ ഈ സ്വഭാവത്തെ കുറിക്കുന്നതാണ്. 

പ്രത്യേകതകള്‍:   കാഴ്ചക്ക് വര്‍ണമേറിയതും ശബ്ദം ഇമ്പമുള്ളതും ആണു്. മണിനാദം പോലെ ഈ ശബ്ദം അനുഭവപ്പെടുന്നു. റ്റ്‌രീ റ്റ്‌രീ റ്റ്‌രീ.......റ്റ്‌രീ റ്റ്‌രീ റ്റ്‌രീ എന്നിങ്ങനെയോ വ്യത്യസ്തമായതോ ആയ താളത്തില്‍ തുടര്‍ച്ചയായാവും അവയുണ്ടാവുക. നാട്ടുവേലിത്തത്തകള്‍ ഇരിക്കുമ്പോഴും പറക്കുമ്പോഴുമെല്ലാം ഈ ശബ്ദം പ്രവഹിക്കുന്നു. ചെമ്മന്‍ പ്രദേശങ്ങള്‍ കാണുമ്പോള്‍ ഇവ പൊടിമണ്ണില്‍ കുളിക്കുന്നതു കാണാം. ചിലപ്പോള്‍ മണിക്കൂറുകളോളം ഇവ ഇത്തരത്തില്‍ മൺകുളി നടത്തിക്കൊണ്ടിരിക്കും.
പ്രമാണം:വേലിത്തത്തകൾ.jpg
തുമ്പികള്‍ ഇവയുടെ ഇരകളാണ്

ചെന്തലയന്‍ വേലിത്തത്ത


വേലിത്തത്ത വിഭാഗത്തില്‍ പെട്ടതും കേരളത്തിലെ കാടുകളില്‍ കാണപ്പെടുന്നതുമായ ചെറിയ ഇനം പക്ഷികളാണ്‌ ചെന്തലയന്‍ വേലിത്തത്ത. ഇംഗ്ലീഷ്: Chestnut headed bee eater. ശാസ്ത്രീയനാമം: Merops leschenaulti. ദക്ഷീണേന്ത്യന്‍ കാടുകളില്‍ സാധാരണയായി കാണപ്പെടുന്നു എങ്കിലും മഴക്കാലത്ത് നാട്ടിന്‍പുറത്തേക്ക് സഞ്ചരിക്കാറുണ്ട്. മറ്റു വേലിത്തത്തകളില്‍ നിന്നിതിനെ വ്യത്യസ്തമാക്കുന്ന പ്രത്യേകത ഇതിന്‌ വാലില്‍ കമ്പിത്തൂവലില്ല എന്നതാണ്‌....

ഇവയുടെ കാല്‍ വളരെ കുറിയതും കമ്പികളിലും ചുള്ളികളിലും മാത്രം പിടിച്ചിരിക്കാന്‍ സഹായിക്കുന്നവയാകയാല്‍ നിലത്തിറങ്ങാതെ എപ്പോഴും വേലികളിലും ഇലയില്ലാത്ത മരച്ചില്ലകളിലും മാത്രമേ കാണാറുള്ളൂ. അതിനാലാണ്‌ വേലിത്തത്ത എന്ന പേര് ഈ വര്‍ഗ്ഗത്തിന് ലഭിച്ചത്. തലയില്‍ ചുവന്ന തവിട്ടുനിറം കാണപ്പെടുന്നതിനാല്‍ ചെന്തലയന്  ചെമ്പന്‍ വേലിത്തത്ത എന്നും പേരുണ്ട്.

മൈനയോളം വലിപ്പമേയുള്ളൂ. വാലില്‍ കമ്പ്ത്തൂവല് ഉണ്ടാവാറില്ല. ‌വാലിനു മുകളില്‍ കുറേ നീലനിറം കാണാമെങ്കിലും വാല്‍ മൊത്തമായും നീലയല്ല. ചിറകുകളും വാലും കരിമ്പച്ച നിറമാണ്. മാറിടത്തിനു താഴെയുള്ള ഭാഗങ്ങള്‍ പുല്‍പ്പച്ചയാണ്. മറ്റു ഭാഗങ്ങള് ഇളം തവിട്ടുനിറം. മാറില്‍ കടുത്ത തവിട്ടുനിറത്തില്‍ ഒരു ശൃംഖലയുണ്ട്. തൊണ്ടയിലെ മഞ്ഞനിറത്തിനും 18-20 സെ.മീ നീളമുണ്ടാവും. 

ആണിനേയും പെണ്ണിനേയും കണ്ടാല്‍ ഒരേ പോലെയിരിക്കും. കേരളത്തിലെ കാടുകളിലെ സ്ഥിരതാമസക്കാരനായ ഇവ ഇടക്ക് മഴക്കാലത്ത് ഇരതേടി നഗരങ്ങളില്‍ കാണപ്പെടാറുണ്ട്. ഏതെങ്കിലും മരത്തിന്‍റെ നഗ്നമായ ശിഖകളില്‍ ഒറ്റക്കൊ കൂട്ടമായോ ഇരിക്കുകയും പ്രാണികളെയും മറ്റും കണ്ടാല്‍ പൊടുന്നനെ പറന്ന് അവയെ പിടിക്കുകയുമാണ് ചെയ്യുക. ശരപ്പക്ഷികളെപ്പോലെ എപ്പോഴും പറന്നുകൊണ്ടേയിരിക്കാറില്ല. കരച്ചിലിനും പറക്കലിനും ആകപ്പാടെയുള്ള പെരുമാറ്റത്തിനും വലിയവേലിത്തത്തയുടേതുമായി വ്യത്യാസമില്ല.

നീലത്തത്ത

പ്രമാണം:Psittacula columboides (male) -Kerala -India-8-4c.jpg
തൂവലുകള്‍ക്ക് പച്ചനിറത്തിനു പകരം ചാരനിറവും നീലനിറവുമുള്ള തത്തയാണിത്.(ഇംഗ്ലീഷ്: Blue Winged Parakeet ശാസ്ത്രീയ നാമം: Psittacula columboides ). യഥാര്‍ത്ഥത്തില്‍ ഒരു മൈനയുടെ വലിപ്പം മാത്രമേ നീലതത്തയ്ക്കുള്ളൂ. നീളമേറിയ വാല്‍ കാരണം ഇവയ്ക്ക് വലിപ്പം കൂടുതലാണെന്നു തോന്നിപ്പോകും. വാലിന്റെ അഗ്രം മഞ്ഞയാണ്. കൊക്കിന്റെ മേല്‍പകുതി ചുവപ്പും കീഴ്പകുതി മഞ്ഞയും കറുപ്പും കലര്‍ന്ന നിറമാണ്. കാടുകളില്‍ കൂടുതലായി കാണുന്ന ഇവയെ മുളന്തത്ത എന്നും വിളിക്കാറുണ്ട്. മിക്കപ്പോറും കൂട്ടമായാണ് മുളന്തത്തകള്‍ കാണുന്നത്. തറയില്‍ നിന്നും ആറ് മീറ്റര്‍ മുതല്‍ ഇരുപത് മീറ്റര്‍ വരെ ഉയരത്തിലുള്ള വൃക്ഷങ്ങളിലാണ് ഇവ കൂടുണ്ടാക്കുന്നത്.

പൂന്തത്ത

പ്രമാണം:Psittacula roseata - Barraband.jpg
തല കടുംചുവപ്പുനിറത്തോടു കൂടിയ തത്തയിനമാണ് പൂന്തത്ത (ഇംഗ്ലീഷ്: Blossom headed Parakeet ശാസ്ത്രീയനാമം:Psittacula roseata). സഞ്ചാരപ്രിയരായ ഇവര്‍ ഭക്ഷണത്തിന്റെ ലഭ്യതയമുസരിച്ച് വളരെ ചെറിയ ദൂരത്തേക്ക് ദേശാടനം നടത്താറുണ്ട്. 30 സെന്റീമീറ്ററോളം വലിപ്പമുള്ള പൂന്തത്തയുടെ വാലിനു മാത്രം ഏകദേശം 18 സെ.മീ കാണും. കഴുത്തിലൊരു കറുത്ത വളയമുണ്ട്. ആണ്‍പക്ഷിയുടെ തലയുടെ മുന്‍ഭാഗം ചുവപ്പ് നിറത്തിലാണ്. പുറകോട്ട് പോകും നിറം നീലയായി മാറും. പെണ്‍തത്തകള്‍ക്ക് തലയ്ക്ക് ഇളം പച്ച നിറമാണ്. കൂടാതെ ഇവയ്ക് കഴുത്തില്‍ വളയം കാണാറില്ല. ഇന്ത്യയിലെ വനങ്ങളിലും തുറസ്സായ മരക്കൂട്ടങ്ങള്‍ക്കിടയിലും കാണാറുള്ള ഇവ ഒറ്റത്തവണ 5 - 6 മുട്ടയിടും.

വന്‍തത്ത

തത്തച്ചിന്നന്‍, വാഴക്കിളി

പ്രമാണം:Vernal Hanging Parrot-3.jpg
ആറ്റക്കുരുവിയോളം മാത്രം വലുപ്പമുള്ള തത്തയാണ് തത്തച്ചിന്നന്‍ (ഇംഗ്ലീഷ്: Vernal Hanging Parrot). ഇത് വാഴക്കിളി എന്ന പേരിലും അറിയപ്പെടുന്നു. ഇതിന്റെ ശാസ്ത്രനാമം ലോറിക്കുലസ് വെര്‍ണാലിസ് എന്നാണ്.

തത്തച്ചിന്നന്റെ ദേഹത്തിന് മരതകപ്പച്ച നിറമായിരിക്കും. വാലിന്റെ അല്പം മുകളിലായി രക്തവര്‍ണത്തില്‍ വീതിയുള്ള ഒരു പട്ടയുണ്ട്. ചിറക് ഒതുക്കിയിരിക്കുമ്പോള്‍ ഈ പട്ട കാണാന്‍ കഴിയില്ല. ആണ്‍പക്ഷിയുടെ കഴുത്തിന് നീല നിറവും പെ ണ്‍പക്ഷിയുടേതിന് പച്ചയുമാണ്. വൃക്ഷങ്ങളില്‍ത്തന്നെ കഴിഞ്ഞുകൂടാനിഷ്ടപ്പെടുന്ന ഈ പക്ഷികള്‍ ആഹാരം സമ്പാദിക്കുന്നത് മരങ്ങളുടെ ഇലകള്‍ക്കിടയില്‍ നിന്നാണ്. എപ്പോഴും ച്വീ-ച്വീ-ച്വീ എന്നുറക്കെ ശബ്ദിച്ചുകൊണ്ട് ചുറ്റും പറക്കുന്നു. വലുപ്പം കുറഞ്ഞ ശരീരവും തത്തക്കൊക്കും ചുവന്ന അടയാളവും തത്തച്ചിന്നനെ തിരിച്ചറിയാന്‍ സഹായിക്കുന്നു. പൊതുവേ എല്ലാ തത്തകള്‍ക്കും കാണപ്പെടുന്ന നീണ്ടു കൂര്‍ത്ത വാല്‍ ഈ പക്ഷിക്കില്ല.

മഴക്കാലത്താണ് തത്തച്ചിന്നന്‍ ധാരാളമായി കാണപ്പെടുന്നത്. ചുരുങ്ങിയ തോതില്‍ ദേശാടനസ്വഭാവമുള്ളതിനാല്‍ എല്ലാക്കാലത്തും ഇവ ഒരു സ്ഥലത്തു കാണപ്പെടാറില്ല. തെങ്ങ്, തേക്ക്, ആല്‍വൃക്ഷം തുടങ്ങിയ ഉയരം കൂടിയ വൃക്ഷങ്ങളിലേക്ക് ഇവ ച്വീ-ച്വീ-ച്വീ ശബ്ദമുണ്ടാക്കിക്കൊണ്ട് വളരെ വേഗത്തില്‍ പറന്നു നടക്കും. അരയാലിലും പേരാലിലും പഴങ്ങള്‍ തിന്നാനും പൂവരശിന്‍ പൂവിലെ തേന്‍ കുടിക്കാനും വാഴച്ചുണ്ടിലെ തേന്‍കുടിക്കാനും തത്തച്ചിന്നന്‍ പറന്നടുക്കുന്നു. 

വാഴച്ചുണ്ടില്‍ പലപ്പോഴും ഇവയെ കാണാന്‍ കഴിയുന്നതിനാല്‍ വാഴക്കിളിയെന്നും ഇതിനു പേരുണ്ട്. കടവാവലുകളെപ്പോലെ തൂങ്ങിക്കിടന്നാണ് ഇവ രാത്രിയില്‍ ഉറങ്ങുന്നത്.

മലമുഴക്കി വേഴാമ്പല്‍

പ്രമാണം:Great-Hornbill.jpg
വേഴാമ്പല്‍ കുടുംബത്തിലെ അംഗമാണ് മലമുഴക്കി വേഴാമ്പല്‍ അഥവാ മരവിത്തലച്ചി. ഇംഗ്ലീഷ്: Greater Indian Hornbill അഥവാ Two-horned Calao,അഥവാ Great Pied Hornbill . ശാസ്ത്രീയനാമം: ബുസെറൊസ് ബൈകൊർണിസ്. ( Buceros bicornis) .കേരളത്തിന്റെയും അരുണാചല്‍ പ്രദേശിന്റെയും  സംസ്ഥാന പക്ഷിയാണ് ഈ വേഴാമ്പല്‍. മലകളില്‍ പ്രതിദ്ധ്വനിക്കുമാറുള്ള ശബ്ദവും ഹെലികോപ്റ്റര്‍ പറക്കുമ്പോഴുള്ള പോലെ ശക്തമായ ചിറകടിയൊച്ചയുമാണ് ഇവയ്ക്ക് മലമുഴക്കി എന്ന പേര് സമ്മാനിച്ചത്. 

വംശംനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന മലമുഴക്കി വേഴാമ്പലിനെ സാധാരണയായി ഇന്ത്യയിലെ മഴക്കാടുകളിലും മലായ് പെനിൻസുലയിലും സുമാത്ര, ഇന്തോനേഷ്യയിലുമാണ് കണ്ടുവരുന്നത്. ഈ പക്ഷിയുടെ ആയുസ്സ് ഏകദേശം 50 വര്‍ഷമാണ്. കേരളത്തിലെ നെല്ലിയാമ്പതി, അതിരപ്പിള്ളി-വാഴച്ചാല്‍, ചെന്തുരുണി കാടുകളിലും മലമുഴക്കി വേഴാമ്പലിനെ കാണാറുണ്ട്.


ശരീരപ്രകൃതി 
ഏഷ്യയില്‍ ഉള്ളതില്‍ ഏറ്റവും വലിപ്പമേറിയ വേഴാമ്പലാണിത്. പൂര്‍ണവളര്‍ച്ചയെത്തിയ ആണ്‍ വേഴാമ്പലിന് മൂന്നു മുതല്‍ നാല് അടി വരെ ഉയരവും അഞ്ചടിയോളം ചിറകളവും രണ്ടു മുതല് നാലു കിലോഗ്രാം വരെ ഭാരവും ഉണ്ടായിരിക്കും. ശരീരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത തലയിലായി കറുപ്പുമഞ്ഞയും കലര്‍ന്ന ഒരു തൊപ്പി ഉണ്ട് എന്നതാണ്. കൊക്കുകള്‍ വളരെ വലിയതും ശക്തിയേറിയതുമാണ്. പെണ്‍ വേഴാമ്പലുകള് ആണ്‍ വേഴാമ്പലുകളേക്കാളും വലിപ്പം കുറവാണ്. ആണ്‍ വേഴാമ്പലുകള്‍ക്ക് ചുവന്ന കണ്ണും പെണ്‍വേഴാമ്പലുകള്‍ക്ക് നീല കലർന്ന വെളുത്ത കണ്ണുമാണുള്ളത്. 

ഭക്ഷണം 
 പഴങ്ങള്‍ പുഴുക്കള്‍, പ്രാണികള്‍, ചിലതരം ഇലകള്‍ എന്നിവയാണ് പൊതുവെയുള്ള ഭക്ഷണം. ചിലപ്പോള്‍ ഇവ ചെറിയ സസ്തനികളെയും പാമ്പുകളെയും പക്ഷികളെയും പല്ലികളെയും പിടിച്ച് തിന്നാറുണ്ട്.

പ്രത്യുല്‍പാദനം 
 പെണ്‍ വേഴാമ്പലുകല്‍ മരങ്ങളുടെ പൊത്തുകളിലുള്ള കൂടുകളില്‍ മുട്ടയിടുന്ന കാലത്ത് കടന്ന ശേഷം മരത്തിന്റെ തൊലിയും ചെളിയും വിസര്‍ജ്ജ്യവും കൊണ്ട് കൊക്കുകള്‍ മാത്രം പുറത്തു കാണത്തക്ക വിധം ബാക്കി ഭാഗങ്ങള്‍ അടക്കുന്നു. പെണ്‍പക്ഷി തൂവലുകല്‍ കൊഴിച്ച് കുഞ്ഞുങ്ങള്‍ക്ക് പതുപതുത്ത കൂടൊരുക്കും. ഒന്നോ രണ്ടോ മുട്ടയിടും. മുട്ടകള്‍ വിരിയുന്നതുവരെ അവ പൊത്തിനുള്ളില്‍ നിന്ന് പുറത്ത് വരാതെ അടയിരിക്കും. ആ സമയത്ത് ആണ്‍ വേഴാമ്പല്‍ ആണ് പെണ്‍ വേഴാമ്പലുകള്‍ക്ക് ഭക്ഷണം തേടിക്കൊണ്ടുകൊടുക്കുന്നത്. 38-40 ദിവസത്തിനുള്ളില്‍ മുട്ട വിരിഞ്ഞ് കുട്ടികള്‍ പുറത്തുവരുന്നു. മുട്ടവിരിഞ്ഞു രണ്ടാഴ്ചയ്ക്കു ശേഷം കൂടിന്റെ അടച്ച ഭാഗം പൊളിച്ച് പെണ്‍കിളി പുറത്തു വരും. കുഞ്ഞുങ്ങള്‍ കൂടിന്റെ ദ്വാരം ചെറുതാക്കും. പിന്നീട് ആണ്‍പക്ഷിയും പെണ്‍പക്ഷിയും കുട്ടികള്‍ക്ക് തീറ്റ കൊടുക്കും. പൊതുവെ കൂട്ടമായിട്ടാണ് വേഴാമ്പലുകല്‍ കഴിയുക. ഒരുകൂട്ടത്തില്‍ 20ല്‍ താഴെ വേഴാമ്പലുകല്‍ ഉണ്ടാകും.

പാണ്ടന്‍ വേഴാമ്പല്‍


മലമുഴക്കി വേഴാമ്പലിനേക്കാള്‍ അല്പം ചെറുതാണ് പാണ്ടന്‍ വേഴാമ്പല്‍ .കേരളമുള്‍പ്പെടെയുളള തെക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ശ്രീലങ്കയിലുമാണ് ഈ വേഴാമ്പല്‍ കാണപ്പെട്ടിരുന്നത് . നിത്യ ഹരിതവനങ്ങളും ഇല പൊഴിയും കാടുകളുമായിരുന്നു ഇവയുടെ ആവാസ സ്ഥലങ്ങള്‍ . ശരീരത്തിനും കഴുത്തിനും കറുപ്പുനിറവും അടിവശം വെള്ളനിറവുമാണ്. കൊക്ക് മഞ്ഞ നിറമാണ്. തലയിലെ തൊപ്പിയില്‍ കറുത്ത പാട് കാണാം. വാലില്‍ വെള്ളയും കറുപ്പും തൂവലുകളുണ്ട്. തിളക്കമുള്ള കറുപ്പ് നിറമാണ് പാണ്ടന്‍ വേഴാമ്പലിനുള്ളത്. കണ്ണിനു താഴെയായി കീഴ്ത്താടിയില്‍ ഒരു വെള്ള അടയാളവും ഇവയ്ക്കുണ്ട്. ഇവയിലെ പെണ്ണും ആണും ഏതാണ്ട് ഒരേ നിറമാണ്. പരന്ന്, മുള്‍വശം കൂര്‍ത്ത വലിയ കൊക്കാണ് പാണ്ടന്‍ വേഴാമ്പലിനുള്ളത്. മിക്കവാറും ഇണയോടൊപ്പവും ചിലപ്പോള്‍ ചെറുസംഘങ്ങളായുമാണ് ഇവയുടെ സഞ്ചാരം. ഇവ ചിറകടിച്ച് പറക്കുമ്പോള്‍ വലിയ ശബ്ദമുണ്ടാകും. പഴങ്ങളും പ്രാണികളുമാണ് ഇഷ്ടഭക്ഷണം. കാടിനോട് ചേര്‍ന്ന നാട്ടിള്‍പ്രദേശത്ത് ആല്‍മരങ്ങള്‍ കായ്ക്കുന്ന സമയത്ത് പാണ്ടന്‍ വേഴാമ്പലുകള്‍ എത്താറുണ്ട്.

നാട്ടുവേഴാമ്പല്‍


നാട്ടുവേഴാമ്പലിന്റെ ദേഹം ഏറെക്കുറെ ചാരനിറമാണ്. വാലിന്റെ അറ്റത്ത് വെള്ളയും കറുപ്പും കാണാം. കണ്ണിന് മുകളില്‍ വെള്ള അടയാളമുണ്ട്. കൊക്കിന് മഞ്ഞ കലര്‍ന്ന കറുപ്പുനിറം. കേരളത്തില്‍ തൃശ്ശൂരിന് തെക്കോട്ട് മാത്രമേ ഇവയെ കാണാറുള്ളൂ.

കോഴിവേഴാമ്പല്‍

പ്രമാണം:Ocyceros griseus -India-6-4c.jpgസഹ്യപര്‍വതവനനിരകളില്‍ മാത്രം കാണുന്ന ഒരു തദ്ദേശീയ (Endemic) കാട്ടുപക്ഷിയാണ്‌ കോഴിവേഴാമ്പല്‍ (Malabar Grey Hornbill, Ocyceros griseus). പരുക്കന്‍ ശബ്ദം മുഴക്കി പറന്നു നടക്കുന്ന കോഴിവേഴാമ്പല്‍ കേരളത്തിലെ മഴക്കാടുകളിലും ഇലപൊഴിയും കാടുകളിലും സുലഭമായ പക്ഷിയാണ്‌. ഒരിടത്തും അടങ്ങിയിരിക്കുന്ന പ്രകൃതമല്ല കോഴിവേഴാമ്പലിന്റേത്‌, അവയുടെ ചാഞ്ഞും ചരിഞ്ഞും ഉള്ള നോട്ടവും, കഴുത്തു നീട്ടിയും കുറുക്കിയുമുള്ള നോട്ടവും ആരേയും ആകര്‍ഷിക്കും. കേരളത്തില്‍ ഇവ പൊട്ടന്‍ വേഴാമ്പല്‍, മഴയമ്പുള്ള്‌ എന്നൊക്കെ അറിയപ്പെടുന്നു.

ഒരു പരുന്തിനോടൊപ്പം വലിപ്പമുള്ള കോഴിവേഴാമ്പലിന്റെ പുറം തവിട്ടു കലര്‍ന്ന ചാരനിറമാണ്‌. തൊണ്ടയിലും നെഞ്ചിലും അല്‍പം വെളുപ്പുനിറം കാണാം. ചിറകുകളുടെ കീഴ്‌പകുതിയും വാലും കറുപ്പുനിറമാണ്‌. വാലിലെ നടുക്കുള്ള തൂവലുകള്‍ ഒഴിച്ച്‌ മറ്റു തൂവലുകളുടെ അറ്റം വെളുപ്പാണ്‌. ചിറകുകളിലെ വലിയ തൂവലുകളുടെ അഗ്രവും വെളുപ്പാണ്‌. കണ്ണിനു മുകളില്‍ ഒരു വെളുത്ത പുരികം കാണാം, പെണ്‍പക്ഷിയുടെ കൊക്ക്‌ മഞ്ഞനിറത്തിലും ആണ്‍പക്ഷിയുടെ കൊക്ക്‌ ഓറഞ്ചുകലര്‍ന്ന ചുവപ്പുനിറത്തിലുമാണ്‌ കാണപ്പെടുക. കോഴിയുടെ ശബ്ദത്തോടു സാമ്യമുള്ള ഇവയുടെ ചിലയ്ക്കല്‍ പെട്ടെന്നു തിരിച്ചറിയാം.

പഴങ്ങളാണ്‌ കോഴിവേഴാമ്പലിന്റെ പ്രധാനഭക്ഷണം. ആല്‍, പേരാല്‍, കാരകം, വാഴപുന്ന, കുളമാവ്‌, വട്ട, അകില്‍, ഞാവല്‍ മുതലായവയുടെ പഴങ്ങള്‍ ഭക്ഷിക്കാന്‍ കോഴിവേഴാമ്പല്‍ കൂട്ടമായ്‌ എത്താറുണ്ട്‌. മറ്റിനം വേഴാമ്പലുകളെ പോലെ പഴം വായുവിലെറിഞ്ഞ്‌ കൊക്കുകൊണ്ട്‌ പിടികൂടുന്ന സ്വഭാവം കോഴിവേഴാമ്പലിനുമുണ്ട്‌. കാട്ടിലവ്‌, പ്ലാശ്‌, മുരിക്ക്‌ മുതലായ പൂക്കുമ്പോള്‍ തേല്‍കുടിക്കാനും ഇവ എത്താറുണ്ട്‌..


പ്രജനനകാലം 
പ്രജനനകാലത്ത്‌ ഇവ ഒന്നിനു പുറകേ ഒന്നായി ശബ്ദകോലാഹലത്തോടെ പറന്നു നടക്കുന്നു. ആണ്‍ പെണ്‍ പക്ഷികളുടെ ശൃംഗാരനടനം കണ്ടാല്‍ കോമാളിക്കളികൾ ആണെന്നു തോന്നും. 

മുട്ടയിടാൻ കാലമായാല്‍ പെണ്‍ വേഴാമ്പല്‍ കൂടിനു യോജ്യമായ ഒരു മരപ്പൊത്തു കണ്ടെത്തി അതിനകത്ത്‌ ഇരുപ്പുറപ്പിക്കുന്നു. ആണ്‍പക്ഷിക്ക്‌ ഭക്ഷണം എത്തിക്കാനുള്ള ഇടം മാത്രം അവശേഷിപ്പിച്ച്‌ കവാടം പെണ്‍പക്ഷി സ്വന്തം കാഷ്ഠം ഉപയോഗിച്ച്‌ അടക്കുന്നു. 

മൂന്നോ നാലോ വെളുത്തമുട്ടകളാണിടുക. ആണ്‍പക്ഷിയാണ്‌ പെണ്‍പക്ഷിക്കും കുഞ്ഞുങ്ങള്‍ക്കും ഭക്ഷണം തേടിപ്പിടിക്കുന്നതും എത്തിക്കുന്നതും. പഴങ്ങളാണ്‌ മുഖ്യ ആഹാരമെങ്കിലും കുഞ്ഞുങ്ങള്‍ക്കായി അരണ, പുല്‍ച്ചാടി മുതലായവയേയും കൊണ്ടു നല്‍കാറുണ്ട്‌. ... .,.

പൊതുവേ ശബ്ദകോലാഹല പ്രിയനും കോമാളിയുമായി ഭാവിക്കുന്ന കോഴിവേഴാമ്പല്‍ പ്രജനനകാലത്ത്‌ തികഞ്ഞ ഗൗരവക്കാരനും നിശ്ശബ്ദനും ആണ്‌. കൂട്ടിലേക്കുള്ള വരവും പോക്കും എല്ലാം അതീവ രഹസ്യമാണ്‌. ദൂരെയെവിടെയെങ്കിലും നിശബ്ദനായി ഇരുന്ന് പരിസരവീക്ഷണം നടത്തിയതിനു ശേഷം മാത്രമേ കൂട്ടിന്റെ പരിസരത്തേക്കു ചെല്ലാറുപോലുമുള്ളു. 

കേരളത്തിലെ വനങ്ങളുടെ ശബ്ദം എന്നു പറയുന്നത്‌ കോഴിവേഴാമ്പലിന്റെ ശബ്ദമാണ്‌. പക്ഷേ തികച്ചും തദ്ദേശ്ശീയമായ വംശം ആയതിനാല്‍ ഇവിടുത്തെ പരിസ്ഥിതിയിലുള്ള ഓരോ ചെറിയമാറ്റവും ഈ പക്ഷിയേ ഗുരുതരമായിട്ടായിരിക്കും ബാധിക്കുക.